ചെന്നൈ: ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ച് എണ്ണ ചോര്‍ന്നതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് 135.35 കോടിയുടെ നഷ്ടം സംഭവിച്ചതായി തമിഴ്നാട് സര്‍ക്കാര്‍. ഈ തുക ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് ലഭ്യമാക്കാന്‍ ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജനുവരിയിലാണ് കപ്പലുകള്‍ കൂട്ടിയിടിച്ച് കടലില്‍ എണ്ണ പടര്‍ന്നത്. 5700ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ 25 ദിവസം നീണ്ട ശുദ്ധീകരണത്തിന് ശേഷമാണ് എണ്ണ നീക്കം ചെയ്യാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.