ശത്രുസ്വത്ത്  ഒരു ലക്ഷം കോടി

ന്യൂഡൽഹി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 1.04 ലക്ഷം കോടി രൂപയുടെ ശത്രുസ്വത്ത് ഉണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെൻറിനെ അറിയിച്ചു. വിഭജനത്തിനും യുദ്ധത്തിനും ശേഷം ആസ്തി ഇന്ത്യയിൽ ഉപേക്ഷിച്ചു പാകിസ്താനിലേക്കും ചൈനയിലേക്കും പോയവരുടെ സ്വത്തുവകകളാണ് ശത്രുസ്വത്തായി കണക്കാക്കുന്നത്. ഇതിന്മേൽ ആരെങ്കിലും അവകാശമുന്നയിക്കുന്നത് അസാധുവാക്കുന്ന നിയമം പാർലമെൻറ് ഇൗയിടെ പാസാക്കിയിരുന്നു. 11,773 ഏക്കർ ഭൂമി ശത്രുസ്വത്തായി ഉണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ വിശദീകരിച്ചു. 9,280 പേരാണ് ഇപ്പോൾ ഇൗ സ്വത്ത് കൈവശം വെച്ചിരിക്കുന്നത്. ഇതിെൻറ ഉടമാവകാശി സർക്കാറാണ്. 1965ലെ ഇന്ത്യ^പാക് യുദ്ധത്തിനു ശേഷമാണ് ശത്രുസ്വത്ത് നിയമം കൊണ്ടുവന്നത്. 
 

Tags:    
News Summary - enemy property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.