ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള അഞ്ചു സംസ്ഥാനങ്ങളിലെ ‘സെമിഫൈനലി’ ൽ ആരു ജയിക്കുമെന്ന് ചൊവ്വാഴ്ച അറിയാം. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിക്കും നിർണായകമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണവിരുദ്ധവികാരം തുണക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ, ഇൗ സംസ്ഥാനങ്ങളിൽ ബി.ജെ.പി ചിട്ടയായ പ്രചാരണമാണ് നടത്തിയത്. എക്സിറ്റ്പോൾ കോൺഗ്രസിന് ആവേശം നൽകുന്നുണ്ട്. രണ്ടു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ അണിയറയിൽ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്.
രാജസ്ഥാനിൽ കോൺഗ്രസ് ഭരണം പിടിക്കുമെന്നാണ് മിക്ക പ്രവചനങ്ങളും വ്യക്തമാക്കിയത്. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. തെലങ്കാനയിൽ ടി.ആർ.എസ് ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. അതേസമയം, മിസോറമിൽ കോൺഗ്രസിനെ പുറത്താക്കി മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്) ഭരണത്തിലേറാനുള്ള സാധ്യതയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.