ഇലക്ഷൻ കമീഷന്‍റെ കാറും ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: അസമിൽ ബി.ജെ.പി എം.എൽ.എയുടെ കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഇ.സിയുടെ കാർ മോശം, ബി.ജെ.പിയുടെ ഉദ്ദേശ്യം മോശം, ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം!' അദ്ദേഹം ട്വീറ്റ് ചെയ്തു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി എം.എൽ.എ കൃഷ്ണേന്ദു പാലിന്‍റെ വാഹനത്തിൽനിന്ന് വോട്ടിങ് മെഷീൻ കണ്ടെടുത്തത്. ജനങ്ങൾ വാഹനം തടയുകയും ഇ.വി.എം കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചു. തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.

കൃഷ്ണേന്ദു പാലിന്‍റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ് വാഹനം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൃഷ്ണേന്ദു പാൽ ഇത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സത്യവാങ്മൂലത്തിൽ AS10B 0022 രജിസ്ട്രേഷൻ ബൊലേറോ കാറിന്‍റെ വിവരം വെളിപ്പെടുത്തിയിരുന്നു. വാഹനത്തിൽനിന്ന് ഇ.വി.എം പിടികൂടിയതോടെ ജില്ല തെരഞ്ഞെടുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോൾ പോളിങ് ഓഫിസറോ തെരഞ്ഞെടുപ്പ് കമീഷൻ അധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഇലക്ഷൻ കമീഷൻ അധികൃതർ വ്യക്തമാക്കി. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ അസം മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ അദാനു ഭുയാനാണ് സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. പാതാർകണ്ടിയിൽ സ്ഥിതിഗതികൾ കടുത്തതാണെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

AS 10B 0022 രജിസ്ട്രേഷൻ നമ്പറിലെ വെളുത്ത ബൊലേറോയിൽ പെട്ടിയിലാക്കിയ ഇ.വി.എം വെച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. ബി.ജെ.പി എം.എൽ.എ കൃഷ്ണേന്ദു പാലിന്‍റെ വാഹനമാണിതെന്ന് തടിച്ചുകൂടിയ ജനങ്ങൾ പറയുന്നതും വിഡിയോയിൽ കേൾക്കാം. സംഭവത്തിൽ നാല് േപാളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വോട്ടെടുപ്പ് നടന്ന രാധബാരി മണ്ഡലത്തിലെ 149ാം നമ്പർ ബൂത്തിലാണ് റീപോളിങ് നടത്തും.

Tags:    
News Summary - Election Commission car and the state of democracy is bad - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.