ന്യൂഡൽഹി: 22 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടത്തുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. വരുന്ന ഏപ്രിലിൽ എസ്.ഐ.ആർ പ്രക്രിയ തുടങ്ങാൻ ആവശ്യമായ മുന്നൊരുക്കങ്ങൾക്കാണ് കമീഷന്റെ നിർദേശം.
ആന്ധ്രപ്രദേശ്, അരുണാചൽ, ചണ്ഡിഗഢ്, ദാദ-നാഗർഹവേലി, ദാമൻ ദിയു, ഹരിയാന, ഹിമാചൽ, ജമ്മു-കശ്മീർ, ഝാർഖണ്ഡ്, കർണാടക, ലഡാക്ക്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, സിക്കിം, ഡൽഹി, ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കാണ് കമീഷൻ കത്തയച്ചത്.
ഇതോടെ അസം ഒഴികെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാകും. എൻ.ആർ.സി നടപ്പാക്കിയ അസമിൽ എസ്.ഐ.ആറിന് പകരം എസ്.ആർ ആണ് നടപ്പാക്കിയത്. കേരളമടക്കം മറ്റു സംസ്ഥാനങ്ങളിലും ലക്ഷദ്വീപടക്കം മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രക്രിയ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.