ന്യൂഡൽഹി: കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. അതിനായി നിയമ ഭേദഗതി കൊണ്ടുവരണമെന്ന് കമീഷൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ജയലളിതയുടെ മരണത്തെ തുടർന്ന് തമിഴ്നാട്ടിലെ ആർ.കെ നഗറിൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പ്വ്യാപകമായി പണമൊഴുക്കിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. എ.െഎ.എ.ഡി.എം.കെ ശശികല വിഭാഗം സ്ഥാനാർത്ഥി ടി.ടി.വി ദിനകരനെതിരെ കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് കൈക്കൂലിക്കേസിൽ ഉൾപ്പെടുന്നവരെ മത്സരത്തിൽ നിന്ന് വിലക്കണമെന്ന് കമീഷൻ അറിയിച്ചത്.
കുറ്റക്കാരാണെന്ന്കോടതി കണ്ടെത്തിയാൽ മത്സരാർഥികളെ അഞ്ചുവർഷത്തേക്ക് ലോക്സഭ, നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കുന്നതിനായി ജനപ്രാതിനിത്യ നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് നിരീക്ഷകർ നിയമ മന്ത്രാലയത്തിന് കത്തു നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.