ന്യൂഡൽഹി: വിവാഹബന്ധം വേർപെടുത്തിയതിനുശേഷവും ഗാർഹിക അതിക്രമ നിയമപ്രകാരം സ്ത്രീക്ക് മുൻ ഭർത്താവിെൻറ ക്രൂരതക്കെതിരെ പരാതി നൽകാമെന്ന് സുപ്രീംകോടതി. വൈവാഹിക കേസിൽ രാജസ്ഥാൻ ഹൈകോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. നിയമപരമായി ബന്ധമിെല്ലന്നതിെൻറ പേരിൽ നേരേത്തയുണ്ടായ ഭർത്താവിെൻറ ക്രൂരതക്കിരയായവർക്ക് നീതി നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ രഞ്ജൻ ഗോഗി, ആർ. ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
വൈവാഹിക കേസിൽ ഗാർഹികപീഡന നിമപ്രകാരം വിവാഹമോചിതക്ക് മുൻ ഭർത്താവിനെതിരെ പരാതി നൽകാമെന്ന് 2013ലാണ് രാജസ്ഥാൻ ഹൈകോടതി വിധിച്ചത്. ഇതോടെ, മുൻ ഭർത്താവ് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഗാർഹിക പീഡനങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള 2005ലെ നിയമം ഇൗ കേസിൽ പൂർവകാല പ്രാബല്യമുള്ളതായി പരിഗണിക്കാനാവില്ലെന്ന് മുൻ ഭർത്താവിെൻറ അഭിഭാഷകർ വാദിച്ചു. അങ്ങനെവന്നാൽ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ, ഇൗ വാദം തള്ളിയ ബെഞ്ച് രാജസ്ഥാൻ ഹൈകോടതി വിധിയിൽ ഇടപെടില്ലെന്നും പരാതിപ്പെടാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.