ന്യൂഡൽഹി: കർഷക സമരത്തിെൻറ ഭാഗമായി പ്രഖ്യാപിച്ച ഭാരതബന്ദിൽ ഡൽഹി-മീററ്റ് പാത സ്തംഭിച്ചു. 11 മണി മുതൽ മൂന്ന് മണി വരെയാണ് ബന്ദ്. ഡൽഹിയിലും ഹരിയാനയിലും പല പ്രധാന പാതകളിലും കർഷകർ സംഘടിച്ചിട്ടുണ്ട്. കോൺഗ്രസ്, ആപ്, ഡി.എം.കെ, സി.പി.എം തുടങ്ങിയ പ്രതിപക്ഷ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സമരത്തിന് പിന്തുണയുമായി നേതാക്കൾ എത്തുന്നത് തടയാൻ പൊലീസ് കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സുഭാഷിണി അലി തുടങ്ങിയ നേതാക്കളെ പൊലീസ് തടഞ്ഞുവെച്ചിട്ടുണ്ട്. എന്നാൽ, പൊലീസ് ഇത് നിഷേധിക്കുകയാണ്. കർഷക സമരത്തിൽ പങ്കെടുക്കുന്നതിന് എത്തിയ കെ.കെ. രാഗേഷിനെയും കൃഷ്ണപ്രസാദിനെയും ഡൽഹി പൊലീസ് അറസ്റ്റുചെയ്തു.
ഉത്തർപ്രദേശിലെ ലഖ്നോവിലെ ഏറ്റവും വലിയ പഴം-പച്ചക്കറി ചന്ത, മുംബൈ വാഷിയിലെ കാർഷിക ചന്ത തുടങ്ങിയവയൊക്കെ ബന്ദിൽ അടഞ്ഞുകിടക്കുകയാണ്. തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസും തമിഴ്നാട്ടിലെ ഡി.എം.കെയും സമരത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.