ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ പിസ ഡെലിവറി ഏജൻറായി ജോലി ചെയ്തിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷ ണങ്ങളെ തുടർന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19കാരന് കോവിഡ് പോസിറ്റീവ് കണ്ടെത്തുകയായിരുന്നു.
ഏപ്രിൽ 12 വരെയാണ് യുവാവ് ഹോം ഡെലിവറി നടത്തിയിട്ടുള്ളത്. രണ്ടാഴ്ചക്കുള്ളിൽ യുവാവ് ഭക്ഷണമെത്തിച്ച 72 കുടുംബങ്ങളെ ക്വാറൈൻറൻ ചെയ്തു. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 20 ഡെലിവറി ഏജൻറുമാരെ ഛത്തർപൂരിലെ ക്വാറൈൻറൻ കേന്ദ്രത്തിലേക്ക് മാറ്റി.
കോവിഡ് സ്ഥിരീകരിക്കപ്പെട്ട യുവാവ് വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ യാത്ര ചെയ്തിട്ടില്ല. ഇയാൾ ഭക്ഷണമെത്തിച്ച വീട്ടിൽ നിന്നോ സമ്പർക്കത്തിൽ നിന്നോ ആകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം.
ഡൽഹിയിൽ 1578 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേർ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.