ന്യൂഡൽഹി: ഉയര്‍ന്ന വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള പെന്ഷന് സംബന്ധിച്ച സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ നടപടി തുടങ്ങിയെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക് കേന്ദ്ര തൊഴില്‍ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ മറുപടി നൽകി. 2025 മേയ് 31 വരെ ജോയന്റ് ഓപ്ഷനും, ജോയന്റ് ഓപ്ഷന് സാധൂകരിക്കുന്നതിനും ഏകദേശം 15.24 ലക്ഷം അപേക്ഷകള്‍ ലഭിച്ചു. ഈ അപേക്ഷകളില്‍ 99.2 ശതമാനം തീര്‍പ്പാക്കി. 58 വയസ്സ് തികഞ്ഞതിനുശേഷം അംഗം ക്ലെയിം ഫോം സമര്‍പ്പിച്ചാല്‍ ഉയർന്ന വേതന പെന്‍ഷനുള്ള പെന്ഷന് പേയ്മെന്റ് ഓര്‍ഡറുകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പെന്ഷന് കുടിശ്ശിക അടക്കാനുള്ള ഡിമാൻഡ് ലെറ്റര്‍ ലഭിച്ചാല്‍ ഡിമാൻഡ് നല്കിയ മാസം മുതല്‍ മൂന്ന് മാസത്തിനകം കുടിശ്ശിക അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.