ഭുവനേശ്വർ: ഒഡിഷ രാജ്യസഭ തെരഞ്ഞെടുപ്പിൽ അഞ്ച് കോൺഗ്രസ്, ബി.ജെ.ഡി എം.എൽ.എമാർ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുരേഖപ്പെടുത്തി. ബി.ജെ.പി സ്വതന്ത്രനായി മത്സരരംഗത്തുള്ള ദിലീപ് റായ്ക്ക് അനുകൂലമായാണ് ഇവർ വോട്ടുരേഖപ്പെടുത്തിയത്.
തങ്ങളുടെ എം.എൽ.എമാരായ രമേശ് ജെന, ദശരഥി ഗൊമാംഗോ, സോഫിയ ഫിർദൗസ് എന്നിവർ പാർട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പി സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയതായി ഒഡിഷ കോൺഗ്രസ് അധ്യക്ഷൻ ഭക്ത ചന്ദ്രദാസ് അറിയിച്ചു. ബി.ജെ.ഡിയുടെ ബംഗി എം.എൽ.എ ദേവി രഞ്ജൻ ത്രിപാഠിയും ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്തതായി വെളിപ്പെടുത്തി. കോൺഗ്രസുമായി കൂട്ടുകൂടാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെടുത്തതെന്നും ത്രിപാഠി കൂട്ടിച്ചേർത്തു. മറ്റൊരു പാർട്ടി എം.എൽ.എയായ സൗവിക് ബിസ്വാളിന്റെ ഭാര്യ ഡോ. അനന്യ പ്രിയദർശിനിയാണ് തന്റെ ഭർത്താവ് പാർട്ടി നിലപാടിന് വിരുദ്ധമായി വോട്ടു രേഖപ്പെടുത്തിയതായി വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.