ന്യൂഡൽഹി: നിരന്തരം കുറ്റപ്പെടുത്തൽ കേട്ട് ദേഷ്യം മൂത്ത ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു. വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ ചൊവ്വാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി യാസീനാണ് ഭാര്യ ജാന്ഹവിയെ കൊന്നത്. നിരന്തരം ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും സംഭവ ദിവസവും ഭാര്യ കുറ്റപ്പെടുത്തിയെന്നും യാസീൻ പൊലീസിനോട് പറഞ്ഞു.
വഴക്കിനൊടുവിൽ ദേഷ്യം മൂത്തപ്പോൾ ഭാര്യയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് യാസീൻ നേതാജി സുഭാഷ് പാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞ വർഷമാണ് ബിഹാറുകാരിയായ ജാന്ഹവിയെ യാസീൻ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ് യാസീൻ. കൊലപാതകത്തിൽ അതീവ ദുഃഖിതനാണ് യാസീനെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.