ന്യൂഡൽഹി: ഭർത്താക്കൻമാർ ഭാര്യമാർക്ക് സർൈപ്രസ് സമ്മാനങ്ങൾ നൽകാറുണ്ട്. എന്നാൽ ഡൽഹി സ്വദേശിയായ മനോജ് കുമാർ ഭാര്യക്ക് നൽകിയ സർൈപ്രസ് എല്ലാവരെയും ഞെട്ടിക്കും. സർൈപ്രസ് പ്രതീക്ഷിച്ച് നിന്ന ഭാര്യ കോമളിനെ കൊലപ്പെടുത്തിയാണ് മനോജ് വാർത്തകളിലിടം പിടിച്ചത്.
ഡൽഹിയിലെ ബോണ്ട പാർക്കിലാണ് സംഭവമുണ്ടായത്. സർൈപ്രസ് സമ്മാനം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയതിന് ശേഷം കൈയിൽ കരുതിയിരുന്ന വയർ ഉപയോഗിച്ച് മനോജ് കോമളിെൻറ ജീവനെടുക്കുകയായിരുന്നു. ഇതിന് ശേഷം നഗരത്തിലെ ബാറിലെത്തി മദ്യപിക്കുേമ്പാൾ സുഹൃത്തുക്കളോട് കൊലപാതകം വിവരം മനോജ് കുമാർ പറഞ്ഞു. പട്രോളിങ്ങിനിടെ യാദൃച്ഛികമായി ഇത് കേൾക്കാനിടയായ പൊലീസുകാരാനാണ് കൊലപാതകത്തിെൻറ ചുരുളഴിച്ചത്. ചോദ്യം ചെയ്യലിൽ മനോജ് കുറ്റം സമ്മതിച്ചു. പാർക്കിലെത്തിയ പൊലീസ് മണിക്കൂറുകൾ തിരച്ചിൽ നടത്തിയാണ് കോമളിെൻറ മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ മൃതദേഹം ഉപക്ഷേിച്ചതെവിടെയാണെന്ന് മനോജ് കുമാർ മറന്നുപോയതാണ് ഇതിന് കാരണം.
രണ്ട് വർഷം മുമ്പാണ് കോമളും മനോജ്കുമാറും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിെൻറ സംശയം വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ച് മാസമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാമെന്ന് അറിയിച്ച് മേനാജ് കോമളിനെ പാർക്കിലേക്ക് വിളിച്ച് വരുത്തി കൊലപാതകം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.