ന്യൂഡൽഹി: റൺവേയിൽ പൈലറ്റില്ല വിമാനത്തിെൻറ (ഡ്രോൺ) സാന്നിധ്യം ഉണ്ടെന്ന സംശയത്തെതുടർന്ന് ഡൽഹി വിമാനത്താവളം മണിക്കൂറോളം അടച്ചിട്ടു. ഗോവയിൽനിന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്ന എയർ ഏഷ്യയിലെ പൈലറ്റാണ് ഡ്രോൺ കണ്ടതായി അറിയിച്ചത്. തുടർന്ന് ജാഗ്രത നിർദേശം നൽകിയ എയർപോർട്ട് അധികൃതർ കുറച്ചുനേരത്തേക്ക് മൂന്ന് റൺവേകളും അടച്ചിട്ട് പരിശോധന നടത്തി.
സംഭവത്തെതുടർന്ന് ഇൗ സമയങ്ങളിൽ പുറപ്പെടേണ്ട വിമാനങ്ങൾ യാത്ര നിർത്തിവെക്കുകയും എത്തിച്ചേരേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം വിമാന ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച സന്ധ്യക്ക് ഏഴരയോടെയാണ് എയർ ഏഷ്യ വിമാനം ഇറങ്ങിയ മൂന്നാം നമ്പർ ടെർമിനലിൽ ഡ്രോൺ കണ്ടതായി പൈലറ്റ് റിപ്പോർട്ട് ചെയ്തത്.
തുടർന്ന് ഡൽഹിയിൽ എത്തിയ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ലഖ്നോവിലേക്കും അഹ്മദാബാദിലേക്കും വഴിതിരിച്ചുവിടുകയായിരുന്നു. ജയ്പുരിലേക്ക് വഴിതിരിച്ചുവിട്ട ഗോ എയർ, ഇൻഡിഗോ വിമാനങ്ങൾ രാത്രി എട്ടരയോടെ ഡൽഹിയിൽ തിരിച്ചിറങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് എയർപോർട്ട് ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമീഷണർ സഞ്ജയ് ഭാട്യ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.