ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിെൻറ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു സംസ ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുന്നത്. 979 സ്ഥാനാർഥികള ാണ് രംഗത്തുള്ളത്. ഉത്തർപ്രദേശിലെ 14, ഹരിയാന 10, മധ്യപ്രദേശ്, ബിഹാർ, പശ്ചി മ ബംഗാൾ എട്ടു വീതം, ഡൽഹി ഏഴ്, ഝാർഖണ്ഡ് നാല് എന്നിങ്ങനെ മണ്ഡലങ്ങളാണ് ഞായറാഴ്ച ബൂത്തിലേക്ക് നീങ്ങുന്നത്.
വോട്ടെടുപ്പിന് മുമ്പ് തന്നെ പശ്ചിമബംഗാളിലെ ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗാളിലെ ജാർഗ്രാമിൽ ബി.ജെ.പി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെടിയേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര മന്ത്രിമാരായ രാധാമോഹൻ സിങ്, ഹർഷവർധൻ, മേനക ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ഷീല ദീക്ഷിത്, അജയ് മാക്കൻ തുടങ്ങിയ പ്രമുഖർ ആറാം ഘട്ടത്തിൽ ജനവിധി തേടും. 10.17 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ ആകെയുള്ളത്. 1.13 ലക്ഷം പോളിങ് ബൂത്തുകൾ തെരഞ്ഞെടുപ്പ് കമീഷൻ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.