മഹാസഖ്യത്തിെൻറ മുന്നണിപ്പോരാളിയായി മമത

കൊൽക്കത്ത: കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ നടത്തുന്ന സത്യഗ്രഹസമരം മൂന്നാം ദിവസവും തുടരുന്നു. വെള്ളിയാഴ്ച വരെ സമരം തുടരാനാണ് തീരുമാനം. കൊൽക്കത്ത കമ്മീഷണർ ഒാഫീസ് റെയ്ഡ് നടത്താനുള്ള സി.ബി.െഎ തീരുമാനമാണ് പ്രശ്നങ്ങൾക്കിടവെച്ചത്. സി.ബി.െഎയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി നേരിട്ട് സത്യഗ്രഹം തുടങ്ങുകയായിരുന്നു.

സി.ബി.െഎയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശിച്ച മമത ഒരുദിസം നീണ്ട സത്യഗ്രഹത്തിലൂടെ പ്രതിപക്ഷ സഖ്യത്തിെൻറ മുന്നണിപ്പോരാളിയായിരിക്കുകയാണ്. എന്നും ഒരു കൈ അകലത്തിൽ നിർത്തിയിരുന്ന കോൺഗ്രസ് മമതക്ക് ഒപ്പം തോേളാടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്. പ്രതിപക്ഷ പാർട്ടികളെല്ലാം മമതക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, തമിഴ്നാട്ടിലെ ഡി.എം.കെ നേതാവ് കനിെമാഴി എന്നിവർ തിങ്കളാഴ്ച ൈവകീട്ട് മമതയെ സന്ദർശിച്ച് പിന്തുണ അറിയിച്ചു. ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ശിവസേനയും മമതക്ക് പിന്തുണ നൽകിയിട്ടുണ്ട്.

അേതസമയം, ശാരദ ചിട്ടി തട്ടിപ്പ് കേസിലെ ഇലക്ട്രോണിക് തെളിവുകൾ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ നശിപ്പിക്കാനിടയുണ്ടെന്നും കേസിൽ പ്രതിയാകാൻ സാധ്യതയുള്ള ആളാണ് കമ്മീഷണറെന്നും സി.ബി.െഎ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യാൻ ഹാജരാകാൻ കമ്മീഷണറോട് നിർദേശിക്കണമെന്നും സി.ബി.െഎ ആവശ്യപ്പെട്ടിരുന്നു. ഹരജി കോടതി ഇന്ന് പരിഗണിക്കും.

Tags:    
News Summary - On Day 2 Of Mamata Banerjee's Sit-In - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.