ന്യൂഡൽഹി: പുതിയ ബി.ജെ.പി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ഇന്ന് ചുമതലയേൽക്കും. 2020 ൽ ചുമതലയേറ്റ ജെ.പി നദ്ദയുടെ പിൻഗാമിയാണ് നിതിൻ നബിൻ ചുമതലയേൽക്കുന്നത്. രാവിലെ 11.30 ന് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. ആർ.എസ്.എസ് പാരമ്പര്യമുള്ള നിതിൻ നബിനെ കഴിഞ്ഞമാസം 15 നാണ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്.
അഞ്ചുതവണ ബിഹാറിൽ എം.എൽ.എ ആയിരുന്നു നിതിൻ. നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗവുമായിരുന്നു 47 വയസായ നിതിൻ നബിൻ. പ്രധാനമന്ത്രിയ നേരന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് പാർട്ടി പ്രസിഡന്‍റ് പദവി നിതിൻ നിതിൻ നബിന് കൈമാറാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്.
നിതിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന് 37 സെറ്റ് നാമനിർദേശ പത്രികകളാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചുമതലയൊഴിയുന്ന ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ, വിവിധ കേന്ദ്രമന്ത്രിമാർ, ബി.ജെ.പി മുഖ്യമന്ത്രിമാർ എന്നിവർ നാമനിർദേശങ്ങൾ സമർപ്പിച്ചവരിൽ എന്നിവരുൾപ്പെടുന്നു.
വരാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയമാണ് പുതിയ ദേശീയ അധ്യക്ഷന്റെ ആദ്യദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.