‘റാം റാം’ എന്ന് അഭിവാദ്യം ചെയ്തില്ല, ദലിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു

ചണ്ഡീഗഢ്: ‘റാം റാം’ വിളിച്ച് അഭിവാദ്യം ചെയ്തില്ലെന്ന കാരണത്താൽ ദലിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന് പരാതി. ഹരിയാനയിലെ റൊഹ്തക് ജില്ലയിൽ ഇന്നലെയുണ്ടായ സംഭവത്തിൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഖാർവാർഡ് ഗ്രാമത്തിലെ ദലിത് യുവാവാണ് ക്രൂര മർദനത്തിനിരയായതെന്ന് ടിവി9 ഭാരത് വർഷിന്‍റെ റിപ്പോർട്ട് പറയുന്നു. ഗ്രാമത്തിലെ സർപഞ്ചിന്‍റെ മകനായ ദീപക് എന്നയാളും സുഹൃത്തുക്കളുമാണ് തന്നെ മർദിച്ചതെന്ന് യുവാവ് നൽകിയ പരാതിയിലുണ്ട്.

റോഡരികിൽ നിൽക്കുകയായിരുന്ന തന്‍റെ അരികിലേക്ക് കാറിൽ ദീപകും സുഹൃത്തുക്കളും വന്നു. തന്നെ കണ്ടിട്ട് എന്താണ് ‘റാം റാം’ എന്ന് അഭിവാദ്യം ചെയ്യാത്തതെന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണത്തിന്‍റെ തുടക്കം. മർദിച്ചത് കൂടാതെ ജാതീയ അധിക്ഷേപം നടത്തിയെന്നും യുവാവിന്‍റെ പരാതിയിൽ വ്യക്തമാക്കുന്നു.

ദീപകിനെപ്പമുണ്ടായിരുന്നത് മോണു, നിതിൻ, വിവേക് എന്നിവരായിരുന്നെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെല്ലാം ഉടൻ അറസ്റ്റിലാകുമെന്ന് ഡി.എസ്.പി രാകേഷ് മാലിക് പറഞ്ഞു.

Tags:    
News Summary - Dalit youth kidnapped and thrashed for not greeting Ram Ram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.