മുംബൈ: കോവിഡ് പ്രതിരോധ ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെ മുംബൈയിൽ ചികിത്സരംഗത്ത ുള്ളവരെയും വൈറസ് പിടികൂടുന്നത് ക്രമാതീതമായി വർധിക്കുന്നു. ഡോക്ടർമാരും നഴ് സുമാരുമടക്കം വൈദ്യരംഗത്ത് പ്രവർത്തിക്കുന്ന 160ലേറെ പേരെയാണ് ഇതിനകം കോവിഡ് പിട ികൂടിയത്. ഇവരിൽ അധികപേരും മലയാളികളാണ്. നഗരത്തിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന 104 മലയാളി നഴ്സുമാർക്കും രണ്ട് മലയാളി ഡോക്ടർമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച ജസ്ലോക് ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ പുതുതായി 31 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 26 നഴ്സുമാർ മലയാളികളാണ്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ കണ്ണൂർ സ്വദേശിയാണ്. ബോംബെ ആശുപത്രിയിൽ രോഗം കണ്ടെത്തിയ 10 ഡോക്ടർമാരിൽ ഒരാൾ മലയാളിയാണ്. ഇവിടെ ഒരു മലയാളി നഴ്സിനും രോഗമുണ്ട്.
ബ്രീച്ച്കാണ്ടി ആശുപത്രിയിൽ മൂന്ന് മലയാളികൾ ഉൾെപ്പടെ ഒമ്പതും ഭാട്ടിയ ആശുപത്രിയിൽ രണ്ട് മലയാളികളും ഉൾെപ്പടെ അഞ്ച് നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അധികൃതർ പറയുന്നത്.
വൊഖർഡ് ആശുപത്രിയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ നഴ്സുമാർക്ക് രോഗം കണ്ടെത്തിയത്. ഇവരിൽ 62 പേർ മലയാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.