ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിനടുത്ത്. ചൊവ്വാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിനിടെ 37,148 പേർക്ക് രോഗം സ്ഥിരീകരിച്ചു.
പ്രതിദിന മരണം 587. ആകെ മരണം ഇരുപത്തി ഒമ്പതിനായിരത്തോടടുക്കുന്നു. നാലുലക്ഷത്തിലേറെ പേർ ചികിത്സയിലാണ്. 7.25 ലക്ഷം പേർ രോഗമുക്തരായി, 62.72 ശതമാനമാണിത്. ആരോഗ്യമന്ത്രാലയത്തിെൻറ ഔദ്യോഗിക കണക്കു പ്രകാരം തിങ്കളാഴ്ച 40,000 പിന്നിട്ട കേസുകൾ ചൊവ്വാഴ്ച 37,000 ആയതു മാത്രമാണ് ആശ്വസിക്കാനുള്ളത്. മഹാരാഷ്ട്രയും തമിഴ്നാടും ഡൽഹിയും തന്നെയാണ് രോഗവ്യാപനത്തിലും മരണത്തിലും ആദ്യമൂന്നിൽ.
കർണാടകയാണ് അതിവേഗം രോഗവ്യാപനം നടക്കുന്ന മറ്റൊരു സംസ്ഥാനം. ആന്ധ്രയിലും യു.പിയിലും രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു. അതിനിടെ, രാജ്യത്തെ കോവിഡ് മരണ നിരക്ക് 3.36 ശതമാനത്തിൽ നിന്ന് 2.43 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പത്ത് ലക്ഷത്തിൽ 20.4 മരണം എന്നതാണ് ഇന്ത്യയിലെ നിരക്ക്. ഇത് ലോക ശരാശരിയേക്കാൾ വളരെ താഴ്ന്നതാണ്. പത്ത് ലക്ഷത്തിൽ 77 മരണം എന്നതാണ് ലോക ശരാശരി. രാജ്യം കോവിഡിനെ താരതമ്യേന നന്നായി കൈകാര്യം ചെയ്തതാണ് ഇതിനു കാരണമെന്നും മന്ത്രാലയം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.