കാണ്‍പൂര്‍: സംസ്ഥാനത്ത് കോവിഡ് ചികിത്സാര്‍ത്ഥമുള്ള പ്രതിരോധ മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുക്കുന്നുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജീവന്‍ ര മരുന്നുകളുടെ പുഴിത്തിവെപ്പും കരിഞ്ചന്തയും അംഗീകരിക്കാനാവില്ല. ഇവ കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം അവസാനത്തോടെ കോവിഡിന്‍്റെ രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രിക്കും. ഇതിനിടെ, ബ്ളാക്ക് ഫംഗസ് ചികിത്സയ്ക്കും കുട്ടികളുടെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തും.
കാണ്‍പൂരിലെ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള പീഡിയാട്രിക് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ് (പി.ഐ.സി.യു) ആരംഭിക്കും.
ഇതേസമയം, കോവിഡ് പ്രതിരോധ മരുന്ന് കരിഞ്ചന്തയില്‍ വില്‍പന നടത്തിയ കേസില്‍ ഹരിയാനയിലെ സച്ചിന്‍ കുമാറിനെയും രണ്ട് മെഡിക്കല്‍ പ്രതിനിധികളെയും അറസ്റ്റ് ചെയ്തതായി കാണ്‍പൂര്‍ പൊലീസ് കമ്മീഷണര്‍ അസിം അരുണ്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്നും കണ്ടത്തെിയ മരുന്ന് വ്യാജമാണെന്ന് കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.