ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുതിർന്ന പൗരന്മാരോട് കരുതി യിരിക്കാൻ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. വൈറസ് വ്യാപനസാധ്യത പരമാവധി കുറക ്കാനുള്ള നടപടിയുടെ ഭാഗമായി ലോക് ഡൗൺ അടക്കമുള്ള മുൻകരുതൽ നടപടി തുടരുേമ്പാഴും, നിലവിൽ മറ്റുപല രോഗങ്ങളുമുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
വൈറസ് വ്യാപനത്തിെൻറ കണ്ണിമുറിക്കൽ മാത്രമാണ് പ്രായോഗിക നടപടി എങ്കിലും രാജ്യത്ത് നടപ്പാക്കിയ പകർച്ചവ്യാധി പ്രോേട്ടാക്കോൾ നിർബന്ധമായും പിന്തുടരണമെന്ന് നിർദേശിക്കുന്നു. പ്രതിരോധം കുറഞ്ഞവരെയാണ് വൈറസ് ആക്രമണം സാരമായി ബാധിക്കുന്നത് എന്നതിെൻറ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ നിർദേശം. പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം, ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ ഏറെ കരുതലെടുക്കണം.
സോപ്പിട്ട് കൈകഴുകൽ, വീട്ടിലിരിക്കൽ, അതിഥികളെ സ്വീകരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയൊക്കെ നിർബന്ധമായും പാലിക്കണം. വീട്ടിലുണ്ടാക്കിയ പോഷകാഹാരം ചൂടോടെ കഴിക്കുക, പ്രതിരോധം വർധിപ്പിക്കാനായി ഫ്രഷ് ജ്യൂസുകൾ കഴിക്കുക, വ്യായാമം ചെയ്യുക, തുടർന്നുകൊണ്ടിരിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക, അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ പിന്നേക്ക് മാറ്റുക, കരസ്പർശം ഏൽക്കുന്ന സ്ഥലങ്ങൾ ഇടക്കിടെ അണുമുക്തമാക്കുക തുടങ്ങിയവ നിർബന്ധമായും പിന്തുടരാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.