ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ 9,205 ആയി ഉയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 331 ആയി. മഹാരാഷ ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും ഡൽഹിയിലും തമിഴ്നാട്ടിലുമെല്ലാം രോഗം അതിവേഗം പടരുന്നതായാണ് കണക്ക ുകൾ. ജാഗ്രത അതിജാഗ്രതയിലേക്ക് വഴിമാറേണ്ടി വരുമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന മുന്നറിയിപ്പ് .
അതിനിടെ, രോഗം സ്ഥിരീകരിക്കാനുള്ള ടെസ്റ്റ് നടത്തുന്നതിൽ ഏറെ പിന്നിലാണ് ഇപ്പോഴും ഇന്ത്യ. കഴിഞ്ഞ അഞ്ചുദിവസം രാജ്യത്ത് ശരാശരി 15,750 പേരുടെ സ്രവമാണ് പരിശോധിച്ചത്. അതിൽ ശരാശരി 584 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. അപ്പോഴും രാജ്യത്തെ പത്തുലക്ഷം പേരിൽ കേവലം 137 പേരുടെ സ്രവ പരിശോധന മാത്രമാണ് നടക്കുന്നത്. അമേരിക്കയിൽ പത്തുലക്ഷത്തിൽ 8,138 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. ഇറ്റലിയിൽ 15,935. ജർമനിയിൽ 15,730. സൗദി അറേബ്യയിലെ പത്തുലക്ഷം േപരിൽ 3,320 പേരുടെ സ്രവപരിശോധന നടത്തുന്നുണ്ട്. യു.എ.ഇയിൽ 65,538. ഖത്തറിൽ 17,043. ബഹ്റൈൻ 35,511. ജി.സി.സി രാജ്യങ്ങളിൽ ഒമാെൻറയും കുവൈത്തിെൻറയും കണക്കുകൾ ലഭ്യമല്ല. അയൽരാജ്യങ്ങളായ പാകിസ്താനിൽ പത്തുലക്ഷത്തിൽ 280 പേർക്ക് മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നത്. ബംഗ്ലാദേശിൽ 59. ശ്രീലങ്കയിൽ 211. നേപ്പാളിൽ 152. ഭൂട്ടാനിൽ 1,511.
ഇന്ത്യയിൽ ഇതുവരെ 1,86,906 പേരുടെ സ്രവ പരിശോധന നടത്തിയതിൽ 7,953 കോവിഡ് ബാധിതരെ കണ്ടെത്തി. അഞ്ചു ദിവസമായി 15,000ത്തിലേറെ പേരെ ശരാശരി പരിശോധനക്ക് വിധേയമാക്കി തുടങ്ങിയതോടെയാണ് ഈ വര്‍ധന. വരും ദിവസങ്ങളില്‍ ക്രമാതീതമായ വര്‍ധന രോഗികളുടെ എണ്ണത്തിലുണ്ടാകുമെന്ന് കണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 601 കോവിഡ് ആശുപത്രികളിലായി 1.05 ലക്ഷം ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. 81 കോടി ഗുണഭോക്താക്കള്‍ക്ക് ഒമ്പത് മാസത്തേക്കു വേണ്ട ഭക്ഷ്യധാന്യം രാജ്യത്ത് സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു. കോവിഡ് ബാധ 1000 കടന്ന രാജ്യ തലസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രദേശങ്ങളുടെ എണ്ണം 34 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.