ഗുവാഹത്തി: മണിപ്പൂരിൽ ബിരേൻ സിങ്ങിൻെറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടു വന്നു. ഒമ്പത് എം.എൽ.എമാർ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് നടപടി. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായതെങ്കിലും ചെറുപാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു.
സാങ്മ നയിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മണിപ്പൂരിൽ അധികാരമാറ്റത്തിന് കളമൊരുങ്ങിയത്. സെക്യുലർ പ്രോഗ്രസീവ് ഫ്രെണ്ട് അല്ലെങ്കിൽ എസ്.പി.എഫ് എന്നായിരിക്കും പുതിയ സഖ്യത്തിൻെറ പേര്.
ഒരു തൃണമൂൽ എം.എൽ.എയും ഒരു സ്വതന്ത്ര എം.എൽ.എയും എസ്.പി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്രം ഇബോബി സിങ്ങായിരിക്കും സഖ്യം അധികാരത്തിലെത്തുകയാണെങ്കിൽ മുഖ്യമന്ത്രിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.