ലഖ്നോ: പ്രമുഖ കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന രാം നരേഷ് യാദവ്(89) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ലക്നോവിലെ എസ്.ജി.പി.ജി.ഐ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രാജ്യസഭാംഗമായിരുന്നു. 2011 ആഗസ്റ്റ് മുതൽ 2016 സെപ്റ്റംബർ വരെ മധ്യപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.
ആദ്യകാലത്ത് ജനതാ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന രാം നരേഷ് യാദവ് 1977 മുതൽ 1979 വരെയാണ് യു.പി മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്. പിന്നീട് ജനതാ പാർട്ടിയിൽനിന്നും രാജിവച്ച അദ്ദേഹം കോൺഗ്രസിൽ ചേർന്നു.
വ്യാപം കുംഭകോണകേസിൽ നരേഷ് യാദവിനെതിരെയും മകൻ ശൈലേഷ് യാദവിനെതിരെയും പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.