ന്യൂഡൽഹി: സോണിയ ഗാന്ധി പാർട്ടിയുടെ ഇടക്കാല അധ്യക്ഷയാകണമെന്ന് കോൺഗ്രസിൽ ആവശ്യം ശക്തമാകുന്നു. പാർട്ടി കട ുത്ത പ്രതിസന്ധി നേരിടുേമ്പാൾ സോണിയ അധ്യക്ഷയായി വരണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ, സോണിയ ഗാന്ധി ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധി രാജിവെച്ച് 45 ദിവസം കഴിഞ്ഞിട്ടും പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മീഡിയ കോർഡിനേറ്റർ രജിത് സേത് സ്ഥാനം രാജിവെച്ചു.
ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് 72കാരിയായ സോണിയ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിയത്. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ കുറച്ച് കാലത്തേക്കെങ്കിലും അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ആവില്ലെന്നാണ് സോണിയയുടെ നിലപാട്.
ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. തുടർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. രാജി പിൻവലിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.