പ്രതിപക്ഷ പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ

ന്യൂഡൽഹി: വ്യാപക വിമർശനത്തിനിടെ പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അനുമതി. പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടിയ പൗരത്വ ഭേദഗതി ബില്ലിലെ ന്യൂനതകൾ വോട്ടിനിട്ട് ലോക്സഭ തള്ളി. ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ പറഞ്ഞു. ബില്ലിന്‍റെ അവതരണാനുമതി തടസ്സപ്പെടുത്തുന്ന വാദങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരും എതിർപ്പുന്നയിച്ചു.

മതം അടിസ്ഥാനമാക്കി പൗരത്വത്തിന് അർഹത നൽകുന്നത് രാജ്യത്തിന്‍റെ മതേതരത്വത്തിന് വിരുദ്ധമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 തകർക്കുന്നതാണ് ബില്ലെന്നും രാജ്യത്തെ മുസ്‌ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതാണിതെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് ബില്ലെന്ന് ശശി തരൂർ പറഞ്ഞു. പ്രത്യയശാസ്ത്രം, പ്രദേശം, ഭാഷ എന്നിവയുടെ പേരിൽ സ്വാതന്ത്ര്യ സമരത്തിൽ പോലും വിവേചനം ഉണ്ടായിട്ടില്ല. മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്നും തരൂർ പറഞ്ഞു.

ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

ഒന്നാം മോദി സർക്കാറിെൻറ കാലത്ത് ലോക്സഭ പാസാക്കിയ വിവാദ ബിൽ പ്രതിപക്ഷം ഒന്നിച്ചുനിന്ന് എതിർത്തതിനാൽ രാജ്യസഭയിൽ പാസാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിലും ബിൽ പാസാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് രണ്ടാം തവണയും ബില്ലുമായി മോദി സർക്കാർ വീണ്ടും ലോക്സഭയിലെത്തിയത്.

രാജ്യമൊട്ടുക്കും പ്രതിഷേധമുയരുന്നതിനിടയിലാണ് ആറു പതിറ്റാണ്ടായി പിന്തുടരുന്ന പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്സഭയുടെ ഇന്നത്തെ അജണ്ടയിലുൾപ്പെടുത്തിയത്.

ബില്ലിനെതിരെ അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം പ്രതിഷേധം നടക്കുകയാണ്. ബിൽ പാർലമെന്‍റിൽ കൊണ്ടു വരുന്നതിൽ പ്രതിഷേധിച്ച് നോർത്ത് ഇൗസ്റ്റ് സ്റ്റുഡന്‍റ്സ് ഒാർഗനൈസേഷൻ നാളെ 11 മണിക്കൂർ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. അസമിൽ വ്യാപക പ്രതിഷേധം അരങ്ങേറി. സംസ്ഥാനത്ത് വിവിധ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Tags:    
News Summary - Citizenship Bill Parliament LIVE-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.