ന്യൂഡൽഹി: പാർലമെൻറ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ നടക്കുന്ന പ്രതിഷേധത്തെ തണുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ സന്ദേശം. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ അസമിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ഒരുതരത്തിലുമുള്ള അവകാശങ്ങളും നഷ്ടപ്പെടുകയില്ലെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. അസമിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘അസമിലെ സഹോദരി- സഹോദരൻമാർ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. നിങ്ങളുടെ അവകാശങ്ങളോ, വിശിഷ്ടമായ വ്യക്തിത്വമോ, സംസ്കാരമോ നിങ്ങളിൽ നിന്ന് എടുത്ത് മാറ്റപ്പെടുകയില്ലെന്ന് ഉറപ്പ് നൽകുന്നു. അവയെല്ലാം കൂടുതൽ സമൃദ്ധിയോടെ തഴക്കുകയും വളരുകയും ചെയ്യും’’- മോദി ട്വിറ്ററിൽ കുറിച്ചു.
ഭരണഘടനാപരമായി അസം ജനതയുടെ രാഷ്ട്രീയവും ഭാഷാവൈവിധ്യവും ഭൂമി അവകാശങ്ങളും ഉൾപ്പെടെയുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിബദ്ധമാണ് കേന്ദ്രസർക്കാറും പ്രധാനമന്ത്രിയായ താനുമെന്നും മോദി കൂട്ടിച്ചേർത്തു.
പൗരത്വഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം നേരിടുന്നതിന് അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിക്കുകയും കർഫ്യു പ്രഖ്യാപിക്കുകയും ഇൻറർനെറ്റ് ബന്ധം വിേഛദിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.