ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം 60 ദിവസംകൂടി കേന്ദ്ര സേന പശ്ചിമ ബംഗാളിൽ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവസാന ഘട്ട വോട്ടെടുപ്പിൽ ‘ദീദിയുടെ ഗുണ്ടകളെ’ ഭയപ്പെടാതെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ഷാ പറഞ്ഞു.
ഏപ്രിൽ 29ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബെഹാലയിൽ റോഡ് ഷോക്ക് നേതൃത്വം നൽകിയ ശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്.
294 അംഗ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടന്നു. എക്കാലത്തെയും ഉയർന്ന പോളിങ് ആയ 93 ശതമാനം ഇതിൽ രേഖപ്പെടുത്തി. മേയ് 4നാണ് വോട്ടെണ്ണൽ.
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഡി.ജി.പിയും ഐ.ജിയുമായ സിദ്ദ്നാഥ് ഗുപ്തയുടെ സേവനം ആറു മാസത്തേക്കുകൂടി നീട്ടി കേന്ദ്രം.ഏപ്രിൽ 30ന് വിരമിക്കേണ്ട ഗുപ്തയുടെ കാലാവധി പൊതുതാൽപര്യം മുൻനിർത്തി നീട്ടിയതറിയിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചു.
1992 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഗുപ്ത. തൽസ്ഥാനത്തുനിന്ന് പീയുഷ് പാണ്ഡെയെ നീക്കി മാർച്ച് 16നാണ് തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന ഡി.ജി.പിയും ഐ.ജിയുമായി ഇദ്ദേഹത്തെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.