ബംഗളൂരു: മൈസൂരു കത്തോലിക്ക ഇടവകയിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെ ഗുരുതര പരാതി ലഭ ിച്ച് മൂന്നാഴ്ചയലധികം പിന്നിട്ടശേഷം പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകൽ, കൊല പാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മൈസൂരു പൊലീസ് ബിഷപ്പിനെതിരെ വെള്ളിയാഴ്ച എഫ്.ഐ.ആർ രജിസ്റ്റർചെയ്തത്. മൈസൂരുവിലെ വിവിധ ഇടവകയിലെ 37 വൈദികരാണ് നവംബർ അഞ്ചിന് ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പെരുമാറ്റദൂഷ്യം, സാമ്പത്തിക തിരിമറി തുടങ്ങിയ ആരോപണങ്ങളാണ് ബിഷപ്പിനെതിരെ ഉയർന്നിരുന്നത്. സംഭവത്തിൽ പോപ് ഫ്രാൻസിസ് മാർപാപ്പ ഇടപെട്ട് ബിഷപ്പിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 37 വൈദികർ കത്തെഴുതിയിരുന്നു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ നാലു സ്ത്രീകളാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതി ഉന്നയിച്ചിട്ടുള്ളതെന്നും, ഇതിൽ രണ്ടു കുട്ടികളുടെ പിതാവാണ് ബിഷപ്പെന്ന പരാതിയും നിലനിൽക്കുന്നുണ്ടെന്നും പൊലീസിൽ പരാതി നൽകിയ അസോസിയേഷൻ ഒാഫ് കൺസേൺഡ് കത്തോലിക്സ് (എ.ഒ.സി.സി) അംഗം റോബർട്ട് റോസാരിയോ പറയുന്നു.
ഇതോടൊപ്പം മുമ്പ് ഇടവകയിലുണ്ടായിരുന്ന സ്ത്രീയും ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫാ. ലെസ് ലി മോറിസിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, തനിക്കും ഫാ. ലെസ് ലി മോറിസിനുമെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ബിഷപ്പ് കെ.എ. വില്യം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.