ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു ഇന്ത്യൻ ജവാൻമാരുടെ മൃതദേഹങ്ങൾ പാക് സൈന്യം വികൃതമാക്കി. മൃതദേഹങ്ങൾ അംഗഭംഗപ്പെടുത്തിയാണ് പാക് സൈന്യം ക്രൂരത കാണിച്ചത്. പാകിസ്താൻെറ നികൃഷ്ടമായ പ്രവൃത്തിക്ക് ഉചിതമായ പ്രതികരണം നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
കശ്മീരിലെ പൂഞ്ച് മേഖലയിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താെൻറ ആക്രമണമുണ്ടായത്. അതിർത്തി സുരക്ഷാ സേനാംഗവും ജൂനിയർ കമ്മീഷൻഡ് ഒാഫീസറുമാണ് കൊല്ലപ്പെട്ടത്. റോക്കറ്റുകളും ഒാേട്ടാമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.