ഇന്ത്യ- പാക് അതിർത്തിയിൽ തോക്കുകളും വെടിക്കോപ്പുകളും നിറച്ച ബാഗ് കണ്ടെത്തി

ചണ്ഡിഗഡ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്തുള്ള വയലിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും ഒളിപ്പിച്ച ബാഗ് ബി.എഫ്.എഫ് കണ്ടെടുത്തു. ഫിറോസ്പൂർ ജില്ലയിൽ അതിർത്തിയോട് ചേർന്ന സ്ഥലത്ത് കണ്ടെത്തിയ ബാഗിൽ മൂന്ന് എ.കെ 47 തോക്കുകളും, രണ്ട് എം -16 റൈഫിളുകളും ബുള്ളറ്റുകളുമാണ് ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഒഴിഞ്ഞ പ്രദേശത്തുനിന്നും ബാഗ് കണ്ടെത്തിയത്. എ.കെ 47നിൽ നിറക്കാവുന്ന 91 റൗണ്ട് തിരകളും വെടിയുണ്ടകളും, എം-16ൽ ഉപയോഗിക്കാവുന്ന 57 റൗണ്ട് തിരകളും ബാഗിലുണ്ടായിരുന്നു.

രാജ്യാന്തര അതിർത്തിയോട് ചേർന്ന് പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അബോഹർ വഴി പാകിസ്താനിൽ നിന്നും എത്തിച്ചതാണ് വെടിക്കോപ്പുകെളന്ന് സംശയിക്കുന്നതായി സേന ഉദ്യോഗസ്ഥൻ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.