മുംബൈ: കേരളത്തിെൻറ കോവിഡ് പ്രതിരോധത്തിലെ മികവ് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയെ വിമർശിച്ച് ബി.ജെ.പി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനം സമ്പൂർണ്ണ പരാജയമാണെനും ബി.ജെ.പി കുറ്റപ്പെടുത്തി. ഇതിനെതിരെ ബി.ജെ.പി അംഗങ്ങൾ മെയ് 22ന് പ്രക്ഷോഭം നടത്തണം. വീടുകൾക്ക് മുന്നിൽ കറുത്ത റിബ്ബണും പ്ലക്കാർഡുകളുമായാണ് ഉദ്ധവ് താക്കറെ സർക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്നും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ ആരോഗ്യരംഗം സർക്കാർ പൂർണമായും തകർത്തു. സാധാരണക്കാർക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ പോലുമായിട്ടില്ല. മാർച്ച് ഒമ്പതിനാണ് കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം തുടങ്ങുന്നത്. 70 ദിവസങ്ങൾക്ക് ശേഷം 1000ത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് കേരളത്തിൽ കോവിഡ് ബാധിച്ചത്. എന്നാൽ, മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 37,000മായെന്നും ബി.ജെ.പി അധ്യക്ഷൻ കുറ്റപ്പെടുത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 39,000ത്തോളം പേർക്ക് ഇതുവരെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.