ബംഗളൂരു: കോൺഗ്രസിെൻറയും െജ.ഡി.എസിെൻറയും നേതൃത്വത്തിലുള്ള സർക്കാറിനെതിരെ ശക്തമായി രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി എം.എൽ.എ ശ്രീരാമുലു. ‘‘നിങ്ങൾ രക്ഷപ്പെട്ടെന്ന് കരുതേണ്ട. ശക്തമായ പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങൾ നിങ്ങളെ ഉറങ്ങാൻ വിടില്ല’’ എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. ബി.ജെ.പി അധികാരത്തിലെത്തിയാൽ കുറ്റാരോപിതരായ കോൺഗ്രസ് നേതാക്കൾ ജയിലിൽ പോകുന്നത് പേടിച്ചാണ് ജെ.ഡി.എസുമായി സഖ്യംചേർന്ന് സർക്കാറുണ്ടാക്കാൻ ശ്രമിച്ചതെന്നും അവരുടെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലത്തെ കളങ്കം കുമാരസ്വാമിതന്നെ മായ്ച്ചുകളെഞ്ഞന്ന് ദേവഗൗഡ
ബംഗളൂരു: മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മുൻകാലത്തെ ബി.ജെ.പിയുമായി കൂട്ടുകൂടിയതിലൂടെ മകൻ കുമാരസ്വാമി വരുത്തിയ കളങ്കം അവൻതന്നെ ഇപ്പോൾ മായ്ച്ചുകളഞ്ഞിരിക്കുകയാണെന്നും ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ബി.ജെ.പിയുമായി ഇനിയും കൂട്ടുകൂടിയാൽ കുമാരസ്വാമിയെ വീട്ടിൽനിന്ന് പുറത്താക്കുമെന്നായിരുന്നു എച്ച്.ഡി. ദേവഗൗഡ മുമ്പ് പറഞ്ഞിരുന്നത്.
ബി.ജെ.പിയുമായുള്ള സഖ്യം പാർട്ടിയെ എത്രത്തോളം ബാധിക്കുമെന്ന് കാണിച്ചുകൊടുക്കാനാണ് അങ്ങനെ പറഞ്ഞതെന്നും എന്തായാലും അത്തരമൊരു സാഹചര്യം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മകൻ കുമാരസ്വാമിക്ക് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവുണ്ടെന്നും േകാൺഗ്രസ്, ജെ.ഡി.എസ് സഖ്യസർക്കാർ അഞ്ചുവർഷം തികക്കുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അവസരം കിട്ടിയാൽ ബി.ജെ.പി സർക്കാറുണ്ടാക്കും –സദാനന്ദ ഗൗഡ
ബംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ മൂന്നുമാസത്തിൽ കൂടുതൽ നിലനിൽക്കില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ജനവിധി കോൺഗ്രസിനും ജെ.ഡി.എസിനും എതിരാണെന്നും ബി.ജെ.പിക്ക് അവസരംകിട്ടിയാൽ കർണാടകയിൽ സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രജനീകാന്തിനോട് ഡാമുകൾ വന്നു നോക്കാൻ കുമാരസ്വാമി
ബംഗളൂരു: കാവേരി നദീജല തർക്കത്തിൽ സൂപ്പർ സ്റ്റാർ രജനീകാന്തിനെ വിമർശിച്ച് നിയുക്ത കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ‘‘കർണാടകയിലെ ഡാമുകൾ വന്നുകാണാൻ രജനീകാന്തിനെ ക്ഷണിക്കുകയാണ്. കണ്ട് കാര്യങ്ങൾ മനസ്സിലാക്കട്ടെ. ഇവിടത്തെ ജനങ്ങൾക്കുള്ള വെള്ളം പോലും ഇല്ല. പിന്നെ എങ്ങനെയാണ് തമിഴ്നാടിന് വെള്ളം കൊടുക്കുക’’ -കുമാരസ്വാമി പറഞ്ഞു. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് എച്ച്.ഡി. കുമാരസ്വാമിയുമായി സംസാരിക്കുമെന്ന് രജനീകാന്ത് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.