ന്യൂഡൽഹി: ആർ.എസ്.എസിനും ഹിന്ദുക്കൾക്കുമെതിരെ കോൺഗ്രസ് വിദ്വേഷം പ്രചരിപ്പിക്കുന്നുെവന്ന് ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനം പ്രച്ഛന്ന വേഷ ഹിന്ദുത്വമാണെന്നും ബി.ജെ.പി വിമർശിച്ചു.
കോൺഗ്രസ് നേതാവ് കമൽ നാഥ് മധ്യപ്രദേശിലെ മുസ്ലീം സമുദായങ്ങളോട് ആർ.എസ്.എസ് പ്രചരണത്തെ കുറിച്ച് ജാഗരൂഗരായിരിക്കണമെന്ന് ആവശ്യപ്പെടുന്ന വിഡിയോ പുറത്തു വിട്ടുകൊണ്ടാണ് കോൺഗ്രസിനെതിരെ ബി.ജെ.പി ആക്രമണം അഴിച്ചു വിട്ടത്. നവംബർ 28ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം തങ്ങൾ കൈകാര്യം ചെയ്യുമെന്നും കമൽ നാഥ് പറയുന്നത് വിഡിയോയിലുണ്ട്.
ഇൗ വിഡിയോ കോൺഗ്രസിെൻറ യഥാർഥ മുഖം വെളിപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രീണനത്തിലൂടെ ഇന്ത്യയുെട സാംസ്കാരിക െഎക്യത്തെ തകർത്ത് ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആർ.എസ്.എസിനെതിെര പ്രത്യേകിച്ച് ഹിന്ദു സമുഹത്തിനെതിരെ വെറുപ്പ് വളർത്താനാണ് കോൺഗ്രസിെൻറ ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഒാടി നടന്നുള്ള ക്ഷേത്ര സന്ദർശനം, അലങ്കാരമായ താത്കാലിക പൂണൂൽ, ഫാൻസി ഡ്രസ് ഹിന്ദുത്വം എന്നിവ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിനാണെന്നും ബി.ജെ.പി വക്താവ് സാംപിത് പാത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.