ബംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാറിനെ താഴെയിട്ട് ഭരണകക്ഷി വിമത എം.എൽ.എമാരുടെ രാജി തുടരുന്നതിനിടെ ബി.ജെ.പിക്കെ തിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്ത്. കർണാടകയിലെ ഭരണ പ്രതിസന്ധിക്ക് പിന്നിൽ ബി.ജെ.പിയുടെ കരങ്ങളാണ്. ബാറുകളിലിരുന്നാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ബി.എസ് യെദ്യൂരപ്പയുടെ അസിസ്റ്റൻറാണ് വിമതരെ മുംബൈയിലേക്ക് കടത്തിയത്. കർണാടകക്ക് മുേമ്പ മണിപ്പൂരിലും അരുണാചൽ പ്രദേശിലും ബി.ജെ.പി ഇതേ തന്ത്രമാണ് പയറ്റിയത്. എം.എൽ.എമാരെ ബി.ജെ.പി ഹൈജാക്ക് ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ ദിവസം രാജികത്ത് നൽകിയ സ്വതന്ത്ര എം.എൽ.എ എച്ച് നാഗേഷ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നും ആസാദ് പറഞ്ഞു.
ബി.ജെ.പി തങ്ങളെ ഹൈജാക്ക് ചെയ്തതായി രാജികത്ത് നൽകിയ സ്വതന്ത്ര എം.എൽ.എ എച്ച് നാഗേഷ് ഫോണിൽ വിളിച്ചറിയിച്ചിരുന്നതായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പയുടെ പേഴ്സനൽ അസിസ്റ്റൻറാണ് എം.എൽ.എമാരെ നിർബന്ധപൂർവ്വം വിമാനത്താവളത്തിലെത്തിച്ച് മുംബൈയിലേക്ക് കടത്തിയത്. വിവരമറിഞ്ഞ് ശിവകുമാർ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനം പുറപ്പെട്ടിരുന്നു. പ്രശ്നത്തിൽ സമവായത്തിന് ശിവകുമാർ ശ്രമിച്ചെങ്കിലും വിമത എം.എൽ.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.