ബംഗളൂരൂ: െഎ.ടി സിറ്റി, ഉദ്യാന നഗരം, സിലിക്കൺ വാലി എന്നീ പേരുകളിൽ പ്രശസ്തമായ ബംഗളൂരുവിനെ എല്ലാ തരത്തിലും നശിപ്പിച്ചത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. സൗന്ദര്യത്തിെൻറ നഗരമായ ബംഗളൂരുവിനെ അക്രമങ്ങളുെടയും കുറ്റകൃത്യങ്ങളുെടയും നഗരമാക്കി മാറ്റി എന്നതാണ് സിദ്ധരാമയ്യ ഇൗ നഗരത്തിന് നൽകിയ സമ്മാനങ്ങളിെലാന്ന്.
ജനങ്ങൾ ഇൗ നഗരത്തെ ഇന്ത്യയുെട പട്ടുതാഴ്വരയാക്കി മാറ്റി. എന്നാൽ ആ പട്ടു താഴ്വരയെ കോൺഗ്രസ് സർക്കാർ പാപത്തിെൻറ താഴ്വരയാക്കിയെന്ന് മോദി ആരോപിച്ചു. ഉദ്യാന നഗരമായിരുന്ന ബംഗളുരുവിെന മാലിന്യ നഗരമാക്കാനുള്ള ഒാട്ടത്തിലായിരുന്നു കോൺഗ്രസ്. യുവജനങ്ങൾ കഠിനാധ്വാനം ചെയ്ത് നഗരത്തെ കമ്പ്യൂട്ടർ തലസ്ഥാനമാക്കി. കോൺഗ്രസ് അതിനെ കുറ്റകൃത്യങ്ങളുെട തലസ്ഥാനമാക്കി മാറ്റിയെന്നും മോദി പറഞ്ഞു.
2016 പുതുവർഷ ആഘോഷത്തലേന്നുണ്ടായ സ്ത്രീ പീഡനങ്ങളും കോൺഗ്രസ് സാമാജികൻ എൻ.എ ഹാരിസിെൻറ മകെൻറ അറസ്റ്റും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.