ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹനുമാൻ വേഷം കെട്ടി പശ്ചിമ ബംഗാളിൽ ബി.ജെ.പി മുഖമായി മാറിയ നിബാഷ് സർക്കാർ എൻ.ആർ.സി (ദേശീയ പൗരത്വ പട്ടിക) പേടിയിൽ ആത്മഹത്യ ചെയ്തു. രാജ്യമൊട്ടുക്കും എൻ.ആർ.സി നടപ്പാക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ബംഗാളിൽ പ്രസ്താവിച്ചതിന് പിറകെയാണ് ബംഗ്ലാദേശിൽനിന്ന് വന്ന നിബാഷ് സർക്കാർ പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്ത പേടിയിൽ ആത്മഹത്യ ചെയ്തത്.
ബംഗ്ലാദേശിൽനിന്ന് വന്ന ഹിന്ദുക്കളെ പുറത്താക്കില്ലെന്ന് ബി.ജെ.പി പറയുേമ്പാഴും അസമിൽ 12 ലക്ഷം ഹിന്ദുക്കൾ പൗരത്വ പട്ടികക്ക് പുറത്തായതിനാൽ താനും പൗരത്വമില്ലാത്തവനായി മാറുമെന്ന ആധി നിബാഷിനുണ്ടായിരുന്നതായി അയൽക്കാരനായ ദീപക് റോയ് പറഞ്ഞു.
നിബാഷ് സർക്കാറിനെപ്പോലെ പ്രദേശത്തുള്ള നിരവധി പേർ ബംഗ്ലാദേശിൽനിന്ന് കുടിയേറിയവരാണെന്ന് ദീപക് റോയ് തുടർന്നു. എൻ.ആർ.സി എന്ന് ബി.ജെ.പി പറയുേമ്പാൾ ശരിക്കും ഭയക്കുന്നത് ഇവരാണ്.
ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ജഗന്നാഥ് സർക്കാർപോലും ബംഗ്ലാദേശിൽനിന്നും കുടിയേറിയതാണെന്ന് റോയ് കൂട്ടിച്ചേർത്തു.
അമിത് ഷായുടെ പ്രസ്താവനയെ തുടർന്നുണ്ടായ ആധിയിലാണ് നിബാഷ് സർക്കാർ ആത്മഹത്യ ചെയ്തതെന്ന് സി.പി.എംപോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമും പറഞ്ഞു.
പാർട്ടി ജില്ലാ കമ്മിറ്റി നിബാഷിെൻറ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അസം എൻ.ആർ.സിയിൽ 12 ലക്ഷം ഹിന്ദുക്കൾ പൗരത്വ പട്ടികക്ക് പുറത്തായെന്ന പ്രചാരണത്തെ തുടർന്ന് ബംഗാളിലെ ബംഗ്ലാദേശി ഹിന്ദു കുടിയേറ്റ മേഖലകളെല്ലാം വലിയ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.