ആൻട്രിക്സ്–ദേവാസ് ഇടപാട്: ജി. മാധവൻനായർക്ക് കോടതി സമൻസ് 

ന്യൂഡൽഹി: ആൻട്രിക്സ്-ദേവാസ് ഇടപാടിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(െഎ.എസ്.ആർ.ഒ)യുടെ മുൻ ചെയർമാൻ ജി. മാധവൻ നായർക്ക് സി.ബി.െഎ പ്രത്യേകകോടതിയുടെ സമൻസ്. കേസിലെ മറ്റ് കുറ്റാരോപിതരായ െഎ.എസ്.ആർ.ഒ മുൻ ഡയറക്ടർ എ. ഭാസ്കർ നാരായണ റാവു, ആൻട്രിക്സിെൻറ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ െക.ആർ. ശ്രീധർ മൂർത്തി, ബഹിരാകാശ വകുപ്പ് മുൻ അഡീഷനൽ സെക്രട്ടറി വീണ എസ്. റാവു എന്നിവരോടും ഡിസംബർ 23ന് ന്യൂഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹാജരാകാൻ ജഡ്ജി വീരേന്ദർ കുമാർ ഗോയൽ ആവശ്യപ്പെട്ടു. സി.ബി.െഎ സമർപ്പിച്ച കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിലാണ് കോടതി നടപടി. 

മുൻ കേന്ദ്രസർക്കാർ ജീവനക്കാരായ ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ ജൂണിൽ തന്നെ അനുമതി ലഭിച്ചിട്ടുണ്ടെന്നും സി.ബി.െഎ കോടതിെയ ബോധിപ്പിച്ചു. െഎ.എസ്.ആർ.ഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപറേഷൻ വഴി സ്വകാര്യ മൾട്ടിമീഡിയ കമ്പനിയായ ദേവാസിന് 578 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഖജനാവിന് ഇത്രയും തുകയുടെ നഷ്ടം വരുത്തിയെന്നുമാണ് സി.ബി.െഎ ആരോപിക്കുന്ന കുറ്റം. 2016 ആഗസ്റ്റ് 11നാണ് സി.ബി.െഎ  കുറ്റപത്രം സമർപ്പിച്ചത്. ഇൻസാറ്റ് കൃത്രിമോപഗ്രഹത്തിലെ നിയന്ത്രിത തരംഗദൈർഘ്യമുള്ള എസ്. ബാൻഡ് ട്രാൻസ്പോണ്ടർ ആൻട്രിക്സ് കമ്പനി, ദേവാസ് മൾട്ടി മീഡിയക്ക് പാട്ടത്തിന് നൽകിയതാണ് ആരോപണത്തിലേക്ക് നയിച്ചത്. 

കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് സി.ബി.െഎ മാധവൻ നായരെ ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾക്കു പുറമെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകളും മാധവൻ നായർ അടക്കമുള്ളവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മാധവൻ നായർ െഎ.എസ്.ആർ.ഒ ചെയർമാൻ പദവി വഹിച്ചിരുന്ന സമയത്താണ് ഇടപാട് നടന്നത്. നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു. കരാര്‍ വിവാദമായതോടെ മാധവന്‍നായരെ െഎ.എസ്.ആർ.ഒ ചെയര്‍മാന്‍സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു.

കരാർ റദ്ദാക്കിയതിനെ തുടർന്ന് ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ കേസില്‍ ഐ.എസ്.ആര്‍.ഒ നഷ്ടപരിഹാരം നല്‍കണമെന്ന് ഹേഗിലെ രാജ്യാന്തര കോടതി നിർദേശിച്ചിരുന്നു. കരാര്‍ റദ്ദാക്കിയ നടപടി നീതീകരിക്കാനാവില്ലെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. വിധിപ്രകാരം ഐ.എസ്.ആര്‍.ഒ 6700 കോടിയിലധികം രൂപ പിഴയൊടുക്കേണ്ടിവരും. സുരക്ഷാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരാര്‍ റദ്ദാക്കിയതെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.  ഇടപാട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിയിലെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഇടപാട് റദ്ദാക്കിയതിലൂടെ കമ്പനിയോട് ഇന്ത്യ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. 2015ല്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സും കമ്പനിക്ക് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു.

ആന്‍ഡ്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28-നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് -6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്-ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. 20 വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം കൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു.

Tags:    
News Summary - Antrix-Devas deal case: Special Court summoned ISRO ex-chief Madhavan Nair -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.