ന്യൂഡൽഹി: അലിഗഢ് സർവകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
യു.എ.പി.എ, രാജ്യദ്രോഹക്കേസുകൾ ചുമത്തപ്പെട്ട് മാസങ്ങളായി ഷർജീൽ ജയിലിലാണ്. 2019 ഡിസംബർ 13ന് ജാമിഅ മില്ലിയ്യ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഢ് മുസ്‍ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
മണിപ്പൂർ, അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലും നിരവധി കേസുകൾ ഷർജീൽ ഇമാമിെൻറ പേരിൽ ചുമത്തിയിട്ടുണ്ട്. നിലവിൽ തിഹാർ ജയിലിലാണ് ഷർജീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.