ഭോപാൽ: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ തട്ടിപ്പ് കേസ് അവസാനിപ്പിച്ചു. സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസ് അവസാനിപ്പിച്ചത്. സിന്ധ്യയുട െ കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്. വ്യാജരേഖകൾ ഉണ്ടാക്കി സ്ഥലം വിൽക്കുവാൻ ശ്രമിച്ചുവെന്നതാണ് കേസ്.
സിന്ധ്യക്കെതിരെ സുരേന്ദ്ര ശ്രീവാസ്തവ എന്നയാളാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും ഏജൻസി അറിയിച്ചു. 2009ലാണ് വിവാദമായ സ്ഥലമിടപാട് സിന്ധ്യ നടത്തിയത്.
മാർച്ച് 10നാണ് സിന്ധ്യ കോൺഗ്രസ് വിട്ടത്. സിന്ധ്യയോടൊപ്പം 22 എം.എൽ.എമാരും പാർട്ടി വിട്ടിരുന്നു. തുടർന്ന് സിന്ധ്യ ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുൻ കോൺഗ്രസ് നേതാവിനെതിരായ കേസ് അവസാനിപ്പിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.