മുസഫർനഗർ: ഫേസ്ബുക്കിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിയുടെ സഹോദരൻ അയാസുദ്ദീൻ സിദ്ദീഖിക്കെതിരെ യു.പി പൊലീസ് കേസ് എടുത്തു.
ഹിന്ദു യുവവാഹിനി പ്രവർത്തകനായ ഭരത് കുമാർ നൽകിയ പരാതിയിലാണ് അയാസുദ്ദീനെതിരെ കേസ് എടുത്തതെന്ന് ബുധാന സർക്കിൾ ഒാഫിസർ ഹരിറാം യാദവ് പറഞ്ഞു. അതേസമയം, അയാസുദ്ദീനെതിരെ കടുത്ത നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ ബുധാനയിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, ആരോപണങ്ങൾ അയാസുദ്ദീൻ നിഷേധിച്ചു. ഹിന്ദു ദൈവത്തിെൻറ ചിത്രം പോസ്റ്റ് ചെയ്ത് അതിനുതാഴെ ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്ന് എഴുതുകയായിരുന്നുവത്രെ.
യഥാർഥ പ്രതികളെ പിടികൂടാൻ ശ്രമിക്കാത്ത പൊലീസ് തനിക്കെതിരെ കേസ് എടുക്കുകയാണ് ചെയ്തതെന്നും അയാസുദ്ദീൻ പറഞ്ഞു. ആരോ ഒരാൾ ഹിന്ദു ദൈവമായ ശിവെൻറ മോശമായ ചിത്രം പോസ്റ്റ് ചെയ്തുവെന്നും അയാളോട് അക്കാര്യത്തിൽ തർക്കിക്കേണ്ടിവന്നുവെന്നും അത്തരം േപാസ്റ്റുകൾ ഇടരുതെന്ന് താൻ പറഞ്ഞുവെന്നും അയാസുദ്ദീൻ പറയുന്നു. അത്തരം പോസ്റ്റുകളെ നിരുത്സാഹപ്പെടുത്തുക എന്ന ഉേദ്ദശ്യത്തിലായിരുന്നുവത്രെ അയാസുദ്ദീെൻറ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.