ഭോപാൽ: മയിലുകളെ കൊന്നെന്ന് ആരോപിച്ച് മധ്യപ്രദേശിൽ ദലിത് യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. ഹീരലാൽ ബൻചാദ എന് നയാളാണ് കൊല്ലപ്പെട്ടത്.
മർദനത്തിൽ ഗുരുതര പരിക്കേറ്റ ഹീരലാലിനെ പൊലീസ് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പത്ത് പ്രതികളിൽ ഒമ്പത് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ഹീരാലാലിനും മകൻ രാഹുലിനും മറ്റ് രണ്ടു പേർക്കും എതിരെ മയിലിനെ കൊന്നതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്.
നാല് പേർ കൃഷിയിടത്തിലൂടെ ഓടുന്നത് കണ്ട് നാട്ടുകാർ പിന്നാലെ ചെല്ലുകയായിരുന്നു. തുടർന്ന് ഹീരാലാലിനെ കൃഷിയിടത്തിനുള്ളിൽ നിന്ന് പിടികൂടി. ഇയാളുടെ കയ്യിൽ നാല് ചത്ത മയിലുകൾ ഉണ്ടായിരുന്നു. തുടർന്നുണ്ടായ ക്രൂരമായ മർദനത്തിൽ ഹീരാലാലിന് ഗുരുതര പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം ജനക്കൂട്ടത്തിന്‍റെ മർദനത്തിൽ പരിക്കേറ്റ മാനസിക വെല്ലുവിളി നേരിടുന്നയാൾ ആശുപത്രിയിൽ മരിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ ആളാണെന്ന് ആരോപിച്ചായിരുന്നു മർദനം. ഈ സംഭവത്തിൽ കുറ്റക്കാരെ പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.