ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ അമാനുല്ല ഖാൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ തെറ്റായ വിവരം പങ്കുെവച്ചതായി ആരോപണം. സോണിയ വിഹാറിലെ ദരിദ്ര കുടുംബത്തിെൻറ വീട് കലാപകാരികൾ അഗ്നിക്കിരയാക്കിയെന്നും ഡൽഹി കത്തിക്കുന്നത് എപ്പോൾ അവസാനിക്കുമെന്നുമായിരുന്നു വിഡിയോ സഹിതം അമാനുല്ല ഖാെൻറ ട്വീറ്റ്.
ഇത് തെറ്റായ വിവരമാണെന്നാണ് ആരോപണം. ഡൽഹിയിൽ നടക്കുന്ന കലാപവുമായി തീ പിടിത്തത്തിന് ബന്ധമില്ലെന്ന് അഗ്നിശമന സേന വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. അത് സാധാരണ നിലയിലുള്ള ഒരു കോൾ ആയിരുന്നെന്നും അഞ്ച് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
ഡൽഹി പൊലീസ് വിഷയം പരിശോധിക്കുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 42 പേർ മരിച്ചിട്ടുണ്ട്.
अंबे एन्क्लेव चौहान मोहल्ला सोनिया विहार दिल्ली 110094 में अभी अभी एक ग़रीब और कमज़ोर के घर को दंगाइयों ने आग के हवाले करदिया आख़िर दिल्ली कब जलना बन्द होगी। pic.twitter.com/sXOH0Ntbrv
— Amanatullah Khan AAP (@KhanAmanatullah) February 29, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.