സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് സ്നോഡൻ

ന്യൂഡൽഹി: ഇന്ത്യയിൽ വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ക്രിമിനൽ കുറ്റമാക്കണമെന്ന് മുൻ സി.ഐ.എ ഉദ്യോഗസ്ഥനും കംപ്യൂട്ടർ വിദഗ്ധനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍. ട്വിറ്ററിലാണ് സ്നോഡെൻറ പ്രതികരണം. സേവനങ്ങൾക്കുള്ള അനുചിതമായ വഴിയാണ് ആധാർ എന്നായിരുന്നു സ്നോഡെൻറ ട്വീറ്റ്. 

ഇന്ത്യൻ ചാര സംഘടന ‘റോ’യുടെ മുൻ മേധാവിയായിരുന്ന കെ.സി വർമയുടെ ഒാൺലൈൺ ലേഖനവുമായി ബന്ധപ്പെട്ടാണ് സ്നോഡെൻറ പ്രതികരണം. ‘മുൻ ഇൻറലിജൻസ് മേധാവികളും ഞാനും പറഞ്ഞിരുന്ന കാര്യം ഇന്ത്യയുടെ റോ ഉദ്യോഗസ്ഥനും അംഗീകരിച്ചിരിക്കുന്നു. ആധാർ, ബാങ്കുകളും ടെലികോമുകളുമടക്കമുള്ളവർ ചൂഷണം ചെയ്യുകയാണെന്നും എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും’ മുൻ റോ ഉദ്യോഗസ്ഥൻ പറയുന്നതായാണ് സ്നോഡെൻറ ട്വീറ്റ്.

ആധാറുമായി ബന്ധപ്പെട്ട സ്നോഡെൻറ ഇൗ മാസത്തെ മൂന്നാമത്തെ ട്വീറ്റാണിത്. 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകക്ക് അവാര്‍ഡ് നൽകണമെന്ന് സ്നോഡൻ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ട്രിബ്യൂണ്‍ ദിനപത്രമായിരുന്നു അന്വേഷണാത്മക വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

സർക്കാർ നീതിയിൽ ഉത്‌കണ്‌ഠാകുലരാണെങ്കിൽ , ദശലക്ഷകണക്കിന് ഇന്ത്യൻ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്ന ഇൗ നയത്തിൽ മാറ്റം വരുത്തണം. അതിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണം. അവരെ യു.ഐ.ഡി.എ.ഐ എന്ന് വിളിക്കാമെന്നുമായിരുന്നു സ്നോഡെൻറ  ട്വീറ്റ്.

Tags:    
News Summary - Aadhaar card linking must be criminalized Snowden - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.