ഗോണ്ട(യു.പി): പ്രശസ്തമായ പൃഥ്വിനാഥ് ശിവക്ഷേത്രത്തിലെ പൂജാരിയെ ഗുണ്ടകൾ കൊള്ളയടിച്ചു. ആക്രമണത്തിലും കവർച്ചയിലും പ്രതിയായ 14 പേരിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരം സ്ത്രീകൾ ഉൾപ്പെട്ട 14 അംഗ സംഘം തന്നെയും മറ്റ് മൂന്ന് പൂജാരിമാരെയും ക്ഷേത്രത്തിനുള്ളിൽ ആക്രമിച്ചതായി നാരായൺപൂർ ഖാസ് ഗ്രാമവാസിയായ പൂജാരി ദയാശങ്കർ വെളിപ്പെടുത്തി.
വഴിപാട് പണം നൽകണമെന്നായിരുന്നു ആവശ്യം. വിസമ്മതിച്ചപ്പോൾ തന്നെ ചവിട്ടുകയും തല്ലുകയും വലിച്ചിഴക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ കൂട്ടാളികളിലൊരാൾ മുറി പുറത്തുനിന്ന് പൂട്ടിയപ്പോൾ പൂട്ട് തകർത്ത് വീണ്ടും മുറിയിൽ പ്രവേശിച്ച് കണ്ടതെല്ലാം കൈക്കലാക്കി. ബഹളം കണ്ട് ഭക്തർ ഓടിക്കൂടി -അദ്ദേഹം പറഞ്ഞു. പൂജാരിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
രാജ്യത്തെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.