നൂഹ്: ഹരിയാനയിലെ നൂഹ് ജില്ലയിലെ ബിചോരിൽ സെപ്റ്റിക് ടാങ്കിൽ വീണ് ശ്വാസം മുട്ടി എട്ട് വയസുകാരനടക്കം മൂന്നുപേർ മരിച്ചു. കളിച്ചുകൊണ്ടിരിക്കെ 20 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് കുട്ടി വീഴുകയായിരുന്നു. എട്ട് വയസുകാരനായ ആരിജ്, കുട്ടിയുടെ പിതാവ് സിറാജ്(30), അമ്മാവൻ (സലാം) എന്നിവരാണ് മരിച്ചത്.
കളിക്കുന്നതിനിടയിൽ സ്ലാബിനുമുകളിൽ നിന്ന കുട്ടി സ്ലാബ് തർന്ന് താഴേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ടാങ്കിലെക്കിറങ്ങിയ അച്ഛനും അമ്മാവനും ശ്വാസം കിട്ടാത്തതിനെ തുടർന്ന് മരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും ദൗർഭാഗ്യ സംഭവമാണെന്ന് അവകാശപ്പെട്ട് പൊലീസിൽ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്കരിച്ചെന്നും എന്നാൽ വിഷയം പരിശോധിച്ചു വരികയാണെന്നും ഡെപ്യൂട്ടി പെലീസ് സുപ്രണ്ട് ഷംഷെർ സിംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.