ഇന്ത്യ-ചൈന യുദ്ധം: അരുണാചലിലെ ഗ്രാമീണര്‍ക്ക് നഷ്ടപരിഹാരം

ബൊംഡില: ഇന്ത്യ-ചൈന യുദ്ധം കഴിഞ്ഞ് 56 വര്‍ഷത്തിനുശേഷം അരുണാചല്‍ പ്രദേശിലെ ഗ്രാമീണര്‍ക്ക് നഷ്ടപരിഹാരം. യുദ്ധകാലത്ത് ക്യാമ്പുകളും ബങ്കറുകളും നിർമിക്കാന്‍ വേണ്ടി ഇന്ത്യന്‍ പട്ടാളം ഏറ്റെടുത്ത സ്ഥലത്തിനുള്ള നഷ്ടപരിഹാരമാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗ്രാമീണർക്ക് ലഭിച്ചത്.

നഷ്ടപരിഹാരമായി 38 കോടി രൂപയുടെ ചെക്കാണ് നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവും ചേര്‍ന്ന് പശ്ചിമ കാമെംഗ് ഗ്രാമക്കാർക്ക് തുക കൈമാറി. ‘‘37.73 കോടി രൂപ ഗ്രാമീണര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഏറ്റെടുത്ത സ്ഥലം ഗ്രാമത്തിെൻറതാണ്. ലഭിച്ച തുക ഗ്രാമീണര്‍ക്കായി വീതിക്കും’’ -റിജിജു പറഞ്ഞു. 1962ലെ യുദ്ധകാലത്ത് വ്യാപകമായി സ്ഥലം ഏറ്റെടുത്ത് ബങ്കറുകളും റോഡുകളും മറ്റും നിർമിച്ചിരുന്നു.

Tags:    
News Summary - 56 years after India-China war, Arunachal villagers get Rs 3 8 crore land compensation -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.