അതിരപ്പിള്ളി/കോയമ്പത്തൂർ: വാൽപ്പാറയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 72 പേർക്ക് പരിക്ക്. തിരുപ്പൂരിൽനിന്ന് വാൽപ്പാറയിലേക്കു പോവുകയായിരുന്ന തമിഴ്നാട് സർക്കാർ ബസ് കവർക്കൽ എസ്റ്റേറ്റിനടുത്ത മുപ്പത്തിമൂന്നാം വളവിൽ ഞായറാഴ്ച പുലർച്ച ഒന്നരയോടെയാണ് അപകടത്തിൽപെട്ടത്. ഹെയർപിൻ വളവിൽ തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് 20 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.
ഗുരുതര പരിക്കേറ്റ ഡ്രൈവർ ഗണേശൻ (55) അടക്കം 32ലധികം യാത്രക്കാരെ പൊള്ളാച്ചിയിലെയും കോയമ്പത്തൂരിലെയും ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുയാത്രക്കാർക്ക് വാൽപ്പാറയിലെ ആശുപത്രികളിൽ ചികിത്സ നൽകി. 72 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.