അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് സാമൂഹ്യ പ്രവർത്തകൻ ജിഗ്നേഷ് മേവാനി വീട്ടുതടങ്കലിൽ. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇടതു സംഘടനകളോടൊത്ത് ദലിത് സ്വാഭിമാന റാലിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് മേവാനിയെ പൊലീസ് സംഘം കൂട്ടിക്കൊണ്ടുപോയത്. വീട്ടുതടങ്കലിലാണെന്ന് ജിഗ്നേഷ് മേവാനി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സാങ്കേതികമായി പുറത്തിറങ്ങിയെങ്കിലും ഇപ്പോഴും വീട്ടുതടങ്കലിലാണ്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് ടീമിൻെറ നിരീക്ഷണത്തിലാണ് താനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിലെത്തുന്നതിന് മണിക്കൂറികൾക്ക് മുമ്പാണ് ജിഗ്നേഷിനെ കസ്റ്റഡിയിലെടുത്തത്. ജിഗ്നേഷിനെ അന്യായമായി തടവിൽവെക്കുന്ന പൊലീസ് നടപടിക്കെതിരെയുള്ള ക്യാമ്പയിെൻറ ഭാഗമായി ഡി.ജി.പിയെ ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പർ ദലിത് സംഘടനകള്‍ പുറത്തുവിടുകയും #freejigneshmevani എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.